ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം വിവാഹം കഴിച്ച മൗലാന അറസ്റ്റിൽ. ഫത്തേപൂർ സ്വദേശി ഹാഫിസ് മുഹമ്മദ് നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇറ്റാവ സ്വദേശിനിയായ പെൺകുട്ടിയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. ഫത്തേപൂരിലെ ആശുപത്രിയിലായിരുന്നു പെൺകുട്ടിയ്‌ക്ക് ജോലി. ഇതിനിടെയാണ് കേസിൽ അറസ്റ്റിലായ മുഹമ്മദ് ജുനൈദിനെ പരിചയപ്പെടുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന മുഹമ്മദ് ജുനൈദ് വഴിയാണ് പെൺകുട്ടിയെ മൗലാന പരിചയപ്പെടുന്നത്. . ഇയാളാണ് നേരത്തെ അറസ്റ്റിലായത്. ആശുപത്രിയിൽവെച്ച് ജുനൈദ് കുട്ടിയെ മരുന്ന് കുത്തിവെച്ച് ബോധരഹിതയാക്കി. തുടർന്ന് അവിടെവെച്ച് തന്നെ കുട്ടിയെ മൗലാനയുടെ സഹായത്തോടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയെ ജുനൈദും മൗലാനയും ചേർന്ന് പീഡിപ്പിച്ചു. ഇതിന് ശേഷമായിരുന്നു ഹാഫിസ് പെൺകുട്ടിയെ വിവാഹം ചെയ്തത്. സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കേസിൽ ഞായറാഴ്ചയാണ് ജുനൈദ് പിടിയിലായത്.
Comments