ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്ന നിയമവിരുദ്ധ വിരുദ്ധ പ്രവൃത്തികളെക്കുറിച്ച് തുറന്നുപറഞ്ഞ് വഖഫ് ബോർഡ് മേധാവി ഷദാബ് ഷംസ്. റൂർക്കിയിൽ സ്ഥിതി ചെയ്യുന്ന ഷെരീഫ്, സെക്‌സ് റാക്കറ്റിന്റെയും മനുഷ്യക്കടത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ഷംസ് പറഞ്ഞു. ആയിരക്കണക്കിന് ആളുകൾ വിശ്വാസമർപ്പിക്കുന്ന പുണ്യസ്ഥലത്തിന്റെ അവസ്ഥ ഇതാണെന്നും ഷംസ് വിശദീകരിച്ചു.
മനുഷ്യക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളും പീരാൻ കാളിയാർ ഷെരീഫിൽ നടക്കുന്നുണ്ടെന്ന് ഷംസ് ആരോപിച്ചു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വേശ്യാവൃത്തി, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കേസുകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉത്തരവിട്ടതായും വഖഫ് ബോർഡ് പ്രസിഡന്റ് പറഞ്ഞു. സെപ്തംബർ 7 നാണ് ബോർഡിന്റെ പ്രസിഡന്റായി ഷദാബ് ഷംസ് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി നേതാവ് കൂടിയാണ് ഇദ്ദേഹം.
സംസ്ഥാനത്തുടനീളമുള്ള അനധികൃത നിർമാണങ്ങൾ എത്രയും വേഗം പൊളിച്ചുനീക്കാൻ ബോർഡ് പദ്ധതിയിടുന്നതായി ഷംസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒന്നര ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ ഉത്തരാഖണ്ഡിൽ ഉടനീളം അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. ആളുകൾക്ക് ഉപയോഗപ്രദമായ രീതിയിൽ ഉപയോഗിക്കാൻ ഈ സ്വത്തുക്കൾ മാഫിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments