കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ അഞ്ച് പേരുടെ ജാമ്യാപേക്ഷ തള്ളി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
അഞ്ച് പ്രതികളെയും അടുത്ത് ദിവസം തന്നെ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ആണ് കേസിലെ ഒന്നാം പ്രതി. അരുണിനെ കൂടാതെ അശ്വിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് മറ്റ് പ്രതികൾ.
പ്രതികളുടെ ആൾക്കാരിൽ നിന്നും സുരക്ഷാ ജീവനക്കാരന് നിരന്തരം ഭീഷണിയുണ്ടെന്ന് അഭിഭാഷക കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ രേഖാമൂലം പരാതി നൽകുമെന്നും അഭിഭാഷക അറിയിച്ചു.
Comments