ടെഹ്രാൻ: ഇസ്ലാമിക നിയമ പ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിനാലാണ് മഹ്സ അമീനി കൊല്ലപ്പെട്ടതെന്ന് ടെഹ്രാൻ പോലീസ് മേധാവി ഹൊസൈൻ റഹീമി. സദാചാര പോലീസ് വിഭാഗം അവരെ മർദ്ദിച്ചിരുന്നില്ലെന്ന് റഹീമി പറഞ്ഞു. ഗസ്തെ എർഷാദ് എന്ന സദാചാര പോലീസ് സംഘം അവരെ ഇസ്ലാമിക വിരുദ്ധ വസ്ത്രധാരണത്തിന്റെ പേരിൽ തടയുക മാത്രമാണ് ചെയ്തതെന്നും റഹീമി കൂട്ടിച്ചേർത്തു.
ഇറാനിലെ ഹിജാബ് നിയമങ്ങൾ അനസരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് തടഞ്ഞു വെച്ച 22 വയസ്സുകാരിയായ മഹ്സ അമീനി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. വസ്ത്രധാരണത്തിന്റെ പേരിലും രാജ്യത്തെ നിർബന്ധിത ഹിജാബ് നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലും ടെഹ്റാനിലെ പുനർവിദ്യാഭ്യാസ കേന്ദ്രം എന്ന തടങ്കൽ പാളയത്തിൽ വെച്ച് അമീനിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും മർദ്ദനമേറ്റിരുന്നു.
അതേസമയം മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ഹിജാബ് വിരുദ്ധ പോരാട്ടം ശക്തമായിരിക്കുകയാണ്. രാജ്യത്തെ തീവ്ര ഇസ്ലാമിക ഭരണകൂടത്തിന്റെ കർശന നിയമങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾക്കാണ് മനുഷ്യാവകാശ സംഘടനകൾ നേതൃത്വം നൽകുന്നത്. പൊതുസ്ഥലങ്ങളിൽ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞ വനിതാ സംഘടനകൾക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നു.
Comments