ന്യൂഡൽഹി: പാകിസ്താൻ ഭീകര സംഘടനയുമായി ബന്ധമുള്ള രോഹിങ്ക്യകൾ രാജ്യത്തിന് ഭീഷണിയെന്ന് കേന്ദ്രം. പാകിസ്താൻ ഭീകര സംഘടനകൾക്ക് പുറമേ വിവിധ നിരോധിത സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നതായും സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
കുടിയേറ്റക്കാരുടെ അസംഘടിതമായ പ്രവാഹവും ഭീഷണിയുണ്ടാക്കുന്നു. ത്രിപുരയിലെ സോനമോറ, കൊൽക്കത്ത, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ഭൂരിഭാഗം രോഹിങ്ക്യകൾ എത്തുന്നത്. ഈ സാഹചര്യവും രാജ്യത്തിന്റെ സുരക്ഷയെ വലിയ രീതിയിൽ ബാധിക്കുന്നു.
2012-2013 കാലം മുതലാണ് മ്യാൻമറിൽ നിന്നും കുടിയേറ്റക്കാർ ഇന്ത്യയിൽ പ്രവേശിച്ച് തുടങ്ങിയത്. അനധികൃതമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൗരന്മാരുടെ മൗലികവും അടിസ്ഥാനപരവുമായ അവകാശങ്ങളെ ബാധിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ കണക്കിലും മാറ്റങ്ങൾ വന്നതായും കോടതിയെ അറിയിച്ചു.
Comments