ന്യൂഡൽഹി : രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും 100 ൽ അധികം നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സാഹചര്യത്തിൽ നിർണായക യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, എൻഐഎ മേധാവി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
13 സംസ്ഥാനങ്ങളിൽ നടന്ന റെയ്ഡിൽ നിന്ന് എൻഐഎയും ഇഡിയും പിടിച്ചെടുത്ത രേഖകൾ അവലോകനം ചെയ്യുകയാണ് ലക്ഷ്യം. മത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണോ എന്ന വിഷത്തിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം.
എൻഐഎ, ഇഡി എന്നീ അന്വേഷണ ഏജൻസികളുമായി കൂടിയാലോചിച്ച് ഇന്റലിജൻസ് ബ്യൂറോ നടത്തിയ അന്വേഷണങ്ങളുടെയും വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎഫ്‌ഐ-എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇന്ന് രാജ്യവ്യാപകമായ റെയ്ഡ് നടന്നത്. 106 ഓളം പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്.പിഎഫ്‌ഐ കേന്ദ്രങ്ങളിൽ നിന്ന് നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട.്
തീവ്രവാദ ഫണ്ടിംഗ്, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ റിക്രൂട്ട് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
Comments