ന്യൂഡൽഹി : ഓപ്പറേഷൻ മേഘ ചക്രയുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ . 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 56 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തി .കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
ഇന്റർ പോളിന്റെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐയുടെ നടപടി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഒരോ സംഘത്തിലും ഇരുന്നൂറിലധികം ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. ഇതേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 2021 നവംബറിൽ ഓപ്പറേഷൻ കാർബൺ എന്ന പേരിൽ നടത്തിയ പരിശോധനയുടെ തുടർ നടപടി കൂടെയാണ് ഇപ്പോൾ ഉണ്ടായത്. ഇന്റർനെറ്റിലെ സിഎസ്എഎം ഉപയോക്താക്കളെ സംബന്ധിച്ച് സിബിഐയ്‌ക്ക് ലഭിച്ച രഹസ്യ വിവരങ്ങളും പരിശോധന നടത്തുന്നതിന് കാരണമായി.
ക്ലൗഡ് സ്റ്റോറേജ് സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് സിബിഐയുടെ നീക്കം. കുട്ടികളുടെ ലൈഗിംകതയുടെ ദൃശ്യങ്ങളും, ഓഡിയോകളും പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ക്ലൗഡ് സ്റ്റോറേജ് . ഈ സംവിധാനത്തെ മുൻനിർത്തിയാണ് പരിശോധനകൾക്ക് ‘മേഘ ചക്ര’ എന്ന് പേര് നൽകിയത്.
Comments