കുഞ്ഞാലി വധത്തിന്റെ പേരിൽ സിപിഎം നിരന്തരം വേട്ടയാടി; ഒടുവിൽ ആര്യാടനെ മന്ത്രിയാക്കിയത് നായനാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞാലി വധത്തിന്റെ പേരിൽ സിപിഎം നിരന്തരം വേട്ടയാടി; ഒടുവിൽ ആര്യാടനെ മന്ത്രിയാക്കിയത് നായനാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

കേരള രാഷ്ടീയത്തിൽ കുഞ്ഞാലി വധം ഉണ്ടാകിയ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല. നിലമ്പൂരിൽ നിന്നുളള കരുത്തനായ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമദിനെ സിപിഎം എക്കാലവും വേട്ടയാടിയത് കുഞ്ഞാലി വധത്തിന്റെ പേരിലായിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പിന്റെ പേരിൽ എം വി രാഘവനെ നേരിട്ടതിന് സമാനമായിരുന്നു ആര്യാടന് നേരെയും സിപിഎം പ്രയോഗിച്ചത്. കേരളത്തിൽ കൊലപാതകത്തിന് ഇരയായ എംഎൽഎയാണ് കുഞ്ഞാലി.

നിലമ്പൂരിലെയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ കുഞ്ഞാലി ആര്യാടൻ മുഹമദിന്റെ കടുത്ത രാഷ്ടീയ എതിരാളിയായിരുന്നു. 1965ലും 67ലും തിരഞ്ഞെടുപ്പിൽ ആര്യാടെ തോൽപ്പിച്ചാണ് നിയമസഭയിലെത്തിയത്. എന്നാൽ കേരളം രാഷ്‌ട്രീയം 1969ൽ ജൂലൈ 26ന് ഒരു രാഷ്‌ട്രീയ കൊലപാതകത്തിന്റെ വാർത്ത കേട്ട് അക്ഷരാർഥത്തിൽ ഞെട്ടി. കുഞ്ഞാലി നിലമ്പൂർ എസ്റ്റേറ്റിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത സൃഷ്ടിച്ച രാഷ്‌ട്രീയ ഭൂകമ്പത്തിന്റെ തീവ്രത കേരളത്തെ ആകമാനം പിടിച്ചു കുലുക്കുന്നതായിരുന്നു. ചുളളിയോടിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ചാണ് കുഞ്ഞാലിക്ക് വെടിയേറ്റത്. എല്ലാ സംശയങ്ങളും കുഞ്ഞാലിയുടെ രാഷ്‌ട്രീയ എതിരാളിയായിരുന്ന ആര്യാടൻ മുഹമ്മദിലേക്ക് നീണ്ടു. അതിന്റെ പേരിൽ സിപിഎം ആര്യാടനോട് പോരാട്ടം ശക്തമാക്കി. തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം 28ന് കുഞ്ഞാലി വധക്കേസിൽ ആര്യാടനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

തന്നെ ആര്യാടനാണ് വെടിവച്ചതെന്ന് മരണത്തിന് മുമ്പ് കുഞ്ഞാലി മൊഴി നൽകിയിരുന്നു. ഇത് ആര്യാടൻ മുഹമദിന് വലിയ കുരുക്കാണ് സൃഷ്ടിച്ചത്. നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കുഞ്ഞാലി മൊഴി ആവർത്തിച്ചുവെന്ന് പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. തുടർന്ന് കോൺഗ്രസ് ഓഫീസിൽ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ പിന്നീട് ആര്യാടൻ കേസിൽ നിന്ന് കുറ്റവിമുക്തനാവുകയായിരുന്നു. കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആര്യാടനെ വെറുതെ വിട്ടത്. കൃത്യമായ തെളിവുകളുടെ അഭാവവും ആര്യാടന് തുണയേകി.

സാക്ഷി മൊഴികളും കോടതി കണക്കിലെടുത്തില്ല. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലനാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നായിരുന്നു ആര്യാടന്റെ വിശദീകരണം. കോടതി കുറ്റവിമുക്തനാക്കിയിട്ടും ആര്യാടനെ വെറുതെ വിടാൻ സിപിഎം തയ്യാറിയില്ല. ഗോപാലൻ കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് ആര്യാടന്റെ നിർദേശത്തെ തുടർന്നായിരുന്നുവെന്നായിരുന്ന സിപിഎമ്മിന്റെ ആരോപണം. എന്നാൽ സിനിമ കഥകളിൽ കാണുന്നതിനേക്കാൾ വലിയ ട്വിസ്റ്റാണ് പിന്നീട് സംഭവിച്ചത്.

നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച ആര്യാടനെ സിപിഎം പിന്തുണച്ചു. സിപിഎം പ്രവർത്തകരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് പാർട്ടി നേതൃത്വം ആര്യാടനെ പിന്തുണച്ചത്. അക്കാലത്ത് കോൺഗ്രസിലെ ആന്റണി പക്ഷം സിപിഎമ്മിനോട് സഖ്യമുണ്ടാക്കിയായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതാണ് ആര്യാടനെ പിന്തുണയ്‌ക്കാൻ സിപിഎം നിർബന്ധിതരായത്.

പാർട്ടി അണികളോട് പറയാൻ അവർക്ക് ഒരു ന്യായീകരണവുമുണ്ടായിരുന്നു. എല്ലാം അടവ് നയമെന്നായിരുന്നു വിശദീകരണം. അവിടെയും കൊണ്ടും തീർന്നില്ല അത്ഭുതം, ആര്യാടനെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി നായനാർ വീണ്ടും കേരളത്തെ അതിശയിപ്പിച്ചു. നായനാർ മന്ത്രിസഭയിൽ വനം-തൊഴിൽ വകുപ്പാണ് ആര്യാടന് ലഭിച്ചത്. കുഞ്ഞാലിയെ വധിച്ചുവെന്ന് ആരോപണമുളള ആര്യാടനെ എന്തിന് മന്ത്രിയാക്കി എന്ന ചോദ്യത്തിന് ഇന്നും സിപിഎം നേതൃത്വത്തിന് വ്യക്തമായ മറുപടിയില്ല.

Tags: CPIMnilamburARYADAN MUHAMMED
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies