2006-ലാണ് പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടന രൂപീകൃതമായത്. ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്ത് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിച്ച് മുസ്ലീം രാഷ്ട്രമാക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. പിഎഫ്ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ(എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ഐആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് റൗണ്ടേഷൻ എന്നിവയും ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. ഈ സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘നിയമവിരുദ്ധ അസോസിയേഷൻ’ എന്ന് നിർവചിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം സംഘടനയെ നിരോധിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ പിഎഫ്ഐ പ്രവർത്തകർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ രണ്ട് തവണ നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. രണ്ട് റെയ്ഡുകളിലായി 250-ലധികം പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിലാവുകയും നിരവധി കുറ്റകരമായ രേഖകൾ പിടിച്ചെടുക്കുയും ചെയ്തു. 2047-ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയായിരുന്നു ലക്ഷ്യമെന്ന് കണ്ടെടുത്ത ലഘുലേഖകളിൽ നിന്ന് വ്യക്തമായിരുന്നു.
ഇന്റലിജൻസ് ബ്യൂറോയിലെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സ്രോതസ്സുകൾ അനുസരിച്ച്, കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചതിന്റെ കാരണങ്ങൾ ഇവയാണ്
1. തീവ്ര ഇസ്ലാമിക സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. രാജ്യത്ത് 17 സംസ്ഥാനങ്ങൾ പിഎഫ്ഐയുടെ ശക്തി കേന്ദ്രങ്ങളായിരുന്നു. നിരവധി പിഎഫ്ഐ പ്രവർത്തകർ അക്രമങ്ങൾ, കുറ്റകൃത്യങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയിൽ ഉൾപ്പെട്ടിട്ടുണ്ട്.രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കുന്നതുമായ പ്രവർത്തനങ്ങൾ പിഎഫ്ഐ നടത്തിയതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം (യുഎപിഎ) പ്രകാരം സംഘടനയെ നിരോധിച്ചു.
2. രാജ്യത്തുടനീളം 1,300-ലധികം കുറ്റകൃതങ്ങളിൽ പിഎഫ്ഐ പ്രവർത്തകർ പ്രതികളാണ്. യുഎപിഎ, സ്ഫോടക വസ്തു നിയമം, ആയുധ നിയമം, ഐപിസിയിലെ മറ്റ് ഹീനമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
3. പിഎഫ്ഐ പ്രവർത്തകർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയും സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകര പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ് പിഎഫ്ഐയ്ക്ക് ബന്ധമുണ്ടായിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും പോലീസും ചേർന്ന് നിരവധി പിഎഫ്ഐ ഭീകരരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
4. 2021 നവംബർ 15-ന് കേരളത്തിലെ ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ പിഎഫ്ഐ പ്രവർത്തകർ കൊലപ്പെടുത്തി. 2019-ൽ തമിഴ്നാട്ടിലും സമാനമായി ഹിന്ദു നേതാവിനെ കൊലപ്പെടുത്തിയിരുന്നു. 2018-ൽ അഭിമന്യുവധം, 2017-ൽ ബിബിൻ വധം, 2017-ൽ കർണാടകയിൽ ശരത് വധം, 2016-ൽ രുദ്രേഷ് വധം, പ്രവീൺ പൂജാരി എന്നിവരെ പിഎഫ്ഐ പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തി.
2010-ൽ മതനിന്ദ ആരോപിച്ച് കോളേജ് അദ്ധ്യാപകനായിരുന്ന ടിജെ ജോസഫിന്റെ കൈ പിഎഫ്ഐ പ്രവർത്തകർ ക്രൂരമായി വെട്ടിയിരുന്നു. ഈ കേസിലെ പ്രതിയെ പിഎഫ്ഐ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിരുന്നു. പൊതു ജനങ്ങൾക്കും മതസമുദായിക നേതാക്കൾക്കും പ്രവർത്തകർ ഭീഷണി സൃഷ്ടിച്ചു.
5. 2021 ജൂണിൽ കൊല്ലത്തെ പാടം വനമേഖലയിൽ നിന്ന് സ്ഫോടക വസ്തുക്കളും ജിഹാദി സാഹിത്യങ്ങളും കണ്ടെടുത്തു. ഈ വനമേഖല സൈനിക പരിശീലന കേന്ദ്രമായി പിഎഫ്ഐ ഉപയോഗിച്ചിരുന്നു.
6. 2013 ഏപ്രിലിൽ കണ്ണൂർ ജില്ലയിലെ നാറാത്ത് പ്രദേശത്തെ ആയുധ പരിശീലന കേന്ദ്രത്തിൽ നിന്ന് പോലീസ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. കേസ് എൻഐഎ അന്വേഷിക്കുകയും 2016-ൽ 41 പിഎഫ്ഐ പ്രവർത്തകരെ കോടതി ശിക്ഷിക്കുകയും ചെയ്തു.
7. കർണാടകയിൽ ബെല്ലാരി മേഖലയിൽ ഹിന്ദു പ്രവർത്തകനായ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ പിഎഫ്ഐ പ്രവർത്തകരുടെ പങ്ക് അന്വേഷണ സംഘം വ്യക്തമായിരുന്നു. ഇതുവരെ അറസ്റ്റിലായ പത്ത് പ്രതികളും പിഎഫ്ഐയിൽ അംഗങ്ങളാണ്.
8. രാജ്യത്തിനകത്തും പുറത്തും നിന്ന് പിഎഫ്ഐ ഫണ്ട് സ്വീകരിച്ചിരുന്നു. പിഎഫ്ഐയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ധാരാളം ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും ഇന്ത്യയിലും വിദേശത്തുമുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴി പണം സ്വീകരിക്കുകയും ചെയ്തു.
9. അനധികൃതമായി ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാടുകൾ നടത്തി. ഇത്തരത്തിൽ 100-ലധികം ബാങ്ക് അക്കൗണ്ടുകൾ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഐടി നിയമത്തിലെ സെക്ഷൻ 12 എ, 12 എഎ എന്നിവ പ്രകാരം പിഎഫ്ഐയുടെ രജിസ്ട്രേഷൻ പിൻവലിച്ചു.
10. തെലങ്കാനയിലെ രഹസ്യ പരിശീലന കേന്ദ്രം വഴി പിഎഫ്ഐ പ്രവർത്തകനും ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടറായ അബ്ദുൾ ഖാദർ നിസാമാബാദിലെ തന്റെ ആയോധനകല പരിശീലന കേന്ദ്രത്തിൽ 200-ലധികം പിഎഫ്ഐ കേഡർമാരെ പരിശീലിപ്പിച്ചിരുന്നു. 27 പേർക്കെതിരെ യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഹിന്ദുത്വ വിരുദ്ധ ആശയങ്ങൾ വളർത്തിയെടുക്കുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനുമാണ് പരിശീലനം നൽകിയത്.
Comments