ന്യൂഡൽഹി; പ്രതിസന്ധിഘട്ടത്തിൽ ശ്രീലങ്കയെയും മാലിദീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. മറ്റ് രാജ്യങ്ങൾ ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിൽ മാത്രം ശ്രദ്ധ പുലർത്തിയപ്പോൾ ഇന്ത്യ സഹായഹസ്തം നീട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തിൽ എങ്ങനെ ജീവിക്കാമെന്ന് എല്ലാവരോടും പറയുകയാണ് വേണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരമില്ലാതെ ജീവിക്കുക’ എന്നത് ഇന്ത്യയുടെ ആത്മാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈന, അമേരിക്ക, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ശ്രീലങ്കയിൽ ബിസിനസ്സ് അവസരങ്ങൾ മാത്രം കണ്ടപ്പോൾ ഇന്ത്യ വ്യത്യസ്തമായി പെരുമാറി. ഇപ്പോൾ ശ്രീലങ്ക ദുരിതത്തിലായിരിക്കുമ്പോൾ ആരാണ് സഹായം നൽകുന്നത്? അത് ഇന്ത്യ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ് ജലപ്രതിസന്ധി നേരിടുമ്പോൾ ആരാണ് കുടിവെള്ളം അയച്ചത് അത് ചെയ്തത് ഇന്ത്യയാണ്. ഇതാണ് ആത്മീയ ഇന്ത്യ,’ അദ്ദേഹം പറഞ്ഞു.
നിലവിൽ ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാ ദാതാവാണ് ഇന്ത്യ. ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യൺ യുഎസ് ഡോളറാണ് ഇന്ത്യ വായ്പ നൽകിയത്.ശ്രീലങ്ക നേരിടുന്ന സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് വലിയ സഹകരണം ഇന്ത്യ നടത്തിയിരുന്നു. സമാധാന ബിൽഡിംഗ് കമ്മീഷൻ, സമാധാന ബിൽഡിംഗ് ഫണ്ട് എന്നിവയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യ 4 ബില്യൺ യു എസ് ഡോളർ സാമ്പത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങൾക്കുമായി നൽകി.കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഓഗസ്റ്റ് 22ന് 21,000 ടൺ വളം കൈമാറുകയുണ്ടായി.
Comments