പാലക്കാട്: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷംരൂപ പിഴയുമാണ് ഇയാൾക്ക് വിധിച്ചത്. വടവന്നൂർ കരിപ്പാലി സ്വദേശി ഗോപകുമാറിനാണ് ശിക്ഷ വിധിച്ചത്.
പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകും. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 10 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സിഐ കെപി ബെന്നിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Comments