കീവ്: ജനഹിതപരിശോധന പ്രകാരം നാല് പ്രവിശ്യാ നഗരങ്ങളെ കൂട്ടിച്ചേർക്കുന്ന നടപടിയുമായി റഷ്യ മുന്നേറുമ്പോൾ പ്രതിരോധം ശക്തമാക്കാനൊരുങ്ങി യുക്രെയ്ൻ. നാറ്റോയുടേയും അമേരിക്കയുടേയും ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന അവകാശവാദമാണ് സെലൻസ്‌കി ഉയർത്തുന്നത്. റഷ്യൻ സൈന്യത്തിനെ പലയിടത്തും തങ്ങൾ പ്രതിരോധിക്കുന്നതിൽ വിജയിച്ചിരിക്കുകയാണെന്നും സെലൻസ്കി ഐക്യരാഷ്‌ട്ര സഭയിൽ അറിയിച്ചിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും അക്രമങ്ങളുടെ വിവരങ്ങൾ നിരത്തി സഭയിൽ സെലൻസ്കി സഹായം അഭ്യർത്ഥിച്ചിരുന്നു.
പ്രവിശ്യാ ലയനം സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഇന്ന് ഔദ്യോഗിക പ്രസ്തവാന നടത്തും. ഒപ്പം യുക്രെയ്ൻ ആക്രമണം സംബന്ധിച്ച പുതിയ നയപ്രഖ്യാപനവും ഏവരും പ്രതീക്ഷിക്കുന്നുണ്ട്.
ഐക്യരാഷ്‌ട്ര സഭ ജനറൽ അസംബ്ലിയിൽ അതിരൂക്ഷ വിമർശനം ഏറ്റുവാങ്ങിയ ശേഷ മുള്ള പുടിന്റെ പ്രസംഗം പുതിയ എന്ത് സൈനിക നീക്കത്തിനാണ് വഴിവയ്‌ക്കുക എന്ന ആശങ്കയിലാണ് പാശ്ചാത്യലോകം.
Comments