ന്യൂഡൽഹി: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശശിതരൂർ വീണ്ടും രംഗത്ത്. തന്റെ മുന്നേറ്റത്തിന് തടയിടാനാകാം തിരഞ്ഞെടുപ്പ് അതോററ്റി മാർഗനിർദ്ദേശങ്ങളെന്ന് ശശി തരൂർ കുറ്റപ്പെടുത്തി. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പരസ്യപിന്തുണ നൽകുന്ന നേതാക്കളുടെ നടപടിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിലപാട് സ്വീകരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയോട് തന്റെ പത്രിക പിൻവലിക്കാൻ ചിലർ ആവശ്യപ്പെട്ടുവെന്നും എന്നാൽ താനത് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ പാർട്ടിക്കുള്ളിൽ മത്സരം അന്യവാര്യമാണെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്.താൻ മത്സരിക്കണമെന്ന് അദ്ദേഹം നേരിട്ട് പറഞ്ഞതായും ശശിതരൂർ കൂട്ടിച്ചേർത്തു.
താൻ ജി23യുടെ പ്രതിനിധിയല്ല. ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന് പലരും പറയുന്നു. അത് നേതൃത്വം പരിശോധിക്കണമെന്നും തരൂർ പറഞ്ഞു. പാർട്ടിയുടെ ഗുണത്തിനായാണ് താൻ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പ്രവർത്തക വികാരം പ്രതിഫലിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.
കെ പി സി സി യുടെ നിലപാടിൽ അധ്യക്ഷനോട് ചോദിക്കണം. അഭിപ്രായം വ്യക്തിപരമാണെന്നാണ് കരുതുന്നത്. പാർട്ടി പദവികളിലിരിക്കുന്നവർ പരസ്യ നിലപാടടെുക്കുന്നത് ശരിയല്ല. പലരും പലരോടും ഫോണിൽ വിളിച്ച് എതിർ സ്ഥാനാർഥി ഔദ്യോഗിക സ്ഥാനാർഥിയാണെന്ന് പറയുന്നുണ്ട്.ഇത് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ നേതാക്കൻമാരുടെ പിന്തുണ താൻ പ്രതീക്ഷിച്ചിട്ടില്ലെന്നും,സാധാരണ പ്രവർത്തകരുടെ പിന്തുണയുണ്ട്.അവർ വിളിക്കുന്നുണ്ട്,പിന്തുണ അറിയിക്കുന്നുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.കാണാവുന്നവരെ മുഴുവൻ കാണാനും വിളിക്കാവുന്നവരെ മുഴുവൻ വിളിക്കാനുമാണ് ശ്രമിക്കുന്നത്.പ്രതിനിധികൾ എങ്ങനെ വോട്ട് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.
Comments