ഇടുക്കി: പഴക്കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച കേസിലെ പ്രതിയും പോലീസുകാരനുമായ ഷിഹാബിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷിഹാബ് ഒളിവിലാണ്. ദിവസങ്ങൾ ആയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ബന്ധുവീടുകളിൽ ഉൾപ്പെടെ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. സംഭവ ശേഷം ഷിഹാബ് ജില്ല വിട്ടോയെന്നും സംശയിക്കുന്നുണ്ട്. മോഷണം പുറത്തു വന്നതിന് പിന്നാലെ ഇന്നലെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
കഴിഞ്ഞ മാസം 30 നായിരുന്നു ഇയാൾ മാമ്പഴം മോഷ്ടിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പഴക്കടയ്‌ക്ക് പുറത്ത് നിരത്തിവെച്ചിരുന്നു മാമ്പഴങ്ങൾ ആരും കാണാതെ വണ്ടിയിൽ ഇട്ട് കടന്ന് കളയുകയായിരുന്നു. എന്നാൽ ഈ ദൃശ്യങ്ങൾ സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞു. ഇത് പുറത്തുവന്നതോടെയാണ് ഷിഹാബ് പിടിക്കപ്പെട്ടത്.
Comments