മുംബൈ: ആയുധവാഹക ശേഷിയുള്ള വിദൂരനിയന്ത്രിത ആളില്ലാ നിരീക്ഷണ ബോട്ടുകൾ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ. പ്രതിരോധ എക്സ്പോ-2022ന്റെ ഭാഗമായി, പൂനെയിലായിരുന്നു പരീക്ഷണം.
മനുഷ്യസാന്നിദ്ധ്യം ഇല്ലാതെ വീഡിയോ റിക്കോർഡ് ചെയ്യാനും നിയന്ത്രണ കേന്ദ്രത്തിലേക്ക് വിവരങ്ങൾ അയയ്ക്കാനും ഈ ബോട്ടിന് സാധിക്കും. നിരീക്ഷണ ആവശ്യങ്ങൾക്കായിരിക്കും പ്രധാനമായും ഇവ ഉപയോഗിക്കുക.
അടിയന്തിര ഘട്ടങ്ങളിൽ ആയുധങ്ങൾ സജ്ജീകരിക്കാനും ബോട്ടിൽ സൗകര്യമുണ്ട്. നിലവിൽ ബോട്ട് പരീക്ഷണ ഘട്ടത്തിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇത് സൈന്യത്തിന് കൈമാറാവുന്നതാണെന്ന് ഗ്രൂപ്പ് മേധാവി പി എം നായിക് അറിയിച്ചു.
Comments