ചണ്ഡിഗഢ് : പാകിസ്താനിൽ നിന്നുള്ള ഭീകരരുടെ കള്ളക്കടത്ത് പരാജയപ്പെടുത്തി ബിഎസ്എഫ്. അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന രണ്ട് കുപ്പി ഹെറോയിനും ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് കണ്ടെടുത്തു. പഞ്ചാബിലെ അമൃത്സർ ജില്ലയിലാണ് സംഭവം .
ഇന്ത്യ-പാക് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായി ഒരു വസ്തു ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ ഹെറോയിനാണെന്ന് തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പഞ്ചാബും ജമ്മു കശ്മീരും കേന്ദ്രീകരിച്ച് പാകിസ്താൻ മയക്കുമരുന്നു കടത്തുന്നത് പതിവാവുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിർത്തികളിൽ സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കിയത്.
കഴിഞ്ഞ ദിവസവും സമാനമായ മറ്റൊരു സംഭവം പഞ്ചാബിൽ നടന്നിരുന്നു. അമൃത്സറിനോട് ചേർന്നുള്ള അതിർത്തിയിൽ ഭീകരർ നടത്താൻ ശ്രമിച്ച മയക്കുമരുന്ന് കടത്ത് ബിഎസ്എഫ് പരാജയപ്പെടുത്തി.ഇവിടെ നിന്ന് 2 കിലോയിൽ അധികം വരുന്ന മയക്കുമരുന്നും മറ്റു വസ്തുക്കളും സുരക്ഷാ സേന പിടിച്ചെടുത്തു.അമൃത്സറിലെ ഭരോപാൽ മേഖലയിൽ നിന്നാണ് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയത്.
Comments