വാഷിംഗ്ടൺ: ഇന്ത്യക്ക് ഏതു രാജ്യത്ത് നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങാം. അതിന് ആരെയും ഭയക്കേണ്ട ആവശ്യമില്ല. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ധനം വാങ്ങുന്നത്. അതുകൊണ്ട് ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്താൻ റഷ്യയെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. വാഷിംഗ്ടണിൽ മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. .
ജനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകേണ്ടത് ഉത്തരവാദിത്തപ്പെട്ട സർക്കാരിന്റെ കടമയാണ്. അതിനായി ഏതു രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്ക് കഴിയും. റഷ്യയുടെ എണ്ണ ഇറക്കുമതി നിർത്തണമെന്ന് ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമുള്ളിടത്തു നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യയുമായുള്ള ഊർജ്ജ പങ്കാളിത്തം കുറയ്ക്കാൻ ഇന്ത്യക്കുമേൽ സമ്മർദ്ദമുണ്ടോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റഷ്യ യുക്രെയിൻ യുദ്ധം ലോകത്തെ ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചു. ഇരു രാജ്യങ്ങളിലെയും പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശം ഇന്ത്യക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. അമേരിക്കയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കാൻ പോകുന്ന സർക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും ചർച്ച ചെയ്തു
Comments