ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും എൻഐഎ റെയ്ഡ്. നിരോധിത സംഘടനയായ എൽടിടിഇയ്‌ക്ക് പിന്തുണ നൽകിയ രണ്ട് പേരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. സേലം,ശിവഗംഗ എന്നീ ജില്ലകളിലാണ് റെയ്ഡ് നടത്തുന്നത്.സഞ്ജയ് പ്രകാശ്, നവീൻ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. എൽടിടിഇയ്‌ക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം,
പ്രതികളുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ വാണിജ്യസ്ഥാപനങ്ങളെയും പ്രമുഖ നേതാക്കളെയും ലക്ഷ്യമിട്ട് അനധികൃത തോക്കുകളും വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും നിർമ്മിച്ചതായി എൻഐഎ വ്യക്തമാക്കി.
‘എൻഐഎ നടത്തിയ പരിശോധനയിൽ, ഡിജിറ്റൽ ഉപകരണങ്ങൾ,എൽടിടിഇയുമായി ബന്ധപ്പെട്ട കോംപാക്റ്റ് ഡിസ്‌കുകൾ എൽടിടിഇയെക്കുറിച്ചുള്ള പുസ്തകങ്ങൾ, എൽടിടിഇ നേതാവ് പ്രഭാകരൻ, മറ്റ് എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, ചില രേഖകളും ബില്ലുകളും,അനധികൃത തോക്കുകൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ, വിഷം ഉണ്ടാക്കുന്നതിനുള്ള വസ്തുക്കൾ, വനത്തിൽ ജീവിക്കാനാവശ്യമായ സാധനങ്ങളടങ്ങിയ കിറ്റുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്പുലികൾ തിരിച്ചുവരവിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ. ദിവസങ്ങൾക്ക് മുൻപ് പിടിയിലായ തമിഴ്നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.എൽടിടിഇയുടെ പ്രവർത്തനങ്ങൾക്കായി പ്രതികൾ വൻതുക സ്വരൂപിച്ചതായി കസ്റ്റഡി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ, കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു
Comments