കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിൽ ഭീകരസംഘടനകൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ആക്രമണങ്ങളുടെ ഫലമായി 5,000ത്തോളം ഹിന്ദുക്കൾ പലായനം ചെയ്തുവെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെ വ്യക്തമാക്കിയത്. കൊൽക്കത്തയിലെ മോമിൻപൂരിൽ നടന്ന ആക്രമണങ്ങളിൽ അൽ- ഖ്വായ്ദയ്‌ക്കും ഐസ്‌ഐഎസിനും പങ്കുണ്ടെന്നും സുവേന്ദു അധികാരി പ്രതികരിച്ചു.
”5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ നിന്ന് പലായനം ചെയ്തു. കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇല്ലെന്ന് പറയാൻ കൊൽക്കത്ത പോലീസ് കമ്മീഷണറെ വെല്ലുവിളിക്കുകയാണ്. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ നിലവിൽ ആശുപത്രിയിലാണ്” അധികാരി പറഞ്ഞു. ”അക്രമം നടന്ന മേഖലയിലേക്ക് ബിജെപി നേതാക്കൾ പ്രവേശിക്കുന്നത് നിങ്ങൾ തടഞ്ഞു. ഇന്റർനെറ്റ് വിച്ഛേദിച്ചു. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. ബംഗാളിലെ ഹിന്ദുക്കൾ ഇനിയും പലായന മാർഗം തേടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. അക്രമ ദൃശ്യങ്ങൾ കൈകളിലേന്തിയാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. മോമിൻപൂരിലെ അക്രമങ്ങളുടെ തെളിവുകൾ സഹിതം ബംഗാൾ ഗവർണർക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സുവേന്ദു അധികാരി അറിയിച്ചു.
അക്രമം നടന്നതിന് പിന്നാലെ മൂന്ന് ആവശ്യങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചത്. പ്രദേശത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കണം. ഇരകൾക്ക് സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണം. കൂട്ടക്കുരുതിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുകയും വേണം. ഇക്കാര്യങ്ങളായിരുന്നു ഗവർണർക്ക് നൽകിയ കത്തിൽ ഉൾപ്പെടെ പറഞ്ഞത്.
മോമിൻപൂർ ഉൾപ്പെടുന്ന വാർഡിലെ കൗൺസിലറായ നെസാമുദ്ദീൻ ഷംസും മറ്റ് ചില നേതാക്കളുമാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അവരെ അറസ്റ്റ് ചെയ്യണം. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം. ഇതിനായി കോടതിയിൽ യുദ്ധം ചെയ്യാനും തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments