മുംബൈ : മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ബാറ്ററായി ടി20 ലോകകപ്പിലേയ്‌ക്ക് പരിഗണിക്കപ്പെടുന്നതായി സൂചന. ഏത് പൊസിഷനിലും തിളങ്ങുന്ന താരത്തിനോട് തയ്യാറായിരിക്കാൻ നിർദ്ദേശം ലഭിച്ചെന്ന സൂചനയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഉൾപ്പെടുത്താതിരുന്ന സഞ്ജുവിനെ ടീമിലെടുക്കാനുള്ള സാദ്ധ്യത ശക്തമാവുകയാണ്. മറ്റ് ടീമുകൾ അതിശക്തമായി പോരാടു മ്പോൾ ഏത് സമ്മർദ്ദത്തേയും അതിജീവിക്കാൻ സാധിക്കുന്ന താരമെന്ന ഗുണമാണ് എല്ലാ വരും സഞ്ജുവിൽ കാണുന്നത്.
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിദഗ്ധരെല്ലാം പിന്തുണയ്‌ക്കുന്ന ഏറ്റവും സാങ്കേതിക തികവുള്ള അഞ്ചാം നമ്പർ ബാറ്ററായിട്ടാണ് സഞ്ജുവിന്റെ മാറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും സഞ്ജു ടീമിന്റെ മധ്യനിരയുടെ വിശ്വസ്തനെന്ന് തെളിഞ്ഞതാണ് ബിസിസിഐയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചത്. സമീപകാലത്ത് ദിനേശ് കാർത്തിക് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയപോലെ തന്നെ സഞ്ജു 5-ാം നമ്പറിൽ ഉറയ്‌ക്കാനുള്ള സാദ്ധ്യത ഏറുകയാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കരുത്തുറ്റ ബാറ്റിംഗിലൂടെയാണ് സഞ്ജു ടീമിന്റെ നെടുംതൂണാ യിരിക്കുന്നത്. ആദ്യ മത്സരത്തിൽ ആരും പതറാവുന്ന സാഹചര്യത്തിലാണ് 86 നോട്ടൗട്ടായി തികഞ്ഞ മനസാന്നിദ്ധ്യത്തോടെ സഞ്ജു പോരാടിയത്. രണ്ടാം മത്സരത്തിലും 36 പന്തിൽ 30 റൺസുമായി ശ്രേയസ്സ് അയ്യർക്ക് നൽകിയ പിന്തുണയും ഏറെ പ്രശംസ പിടിച്ചുപറ്റി. 16 പന്തിൽ 9 റൺസ് എന്ന നിലയിൽ നിന്ന് ശ്രേയസ്സിന് പരമാവധി അവസരം നൽകിയും വിക്കറ്റ് വീഴാതേയുമാണ് സഞ്ജു ടീമിന്റെ വിജയത്തിനൊപ്പം നിന്നത്.
ആദ്യ മത്സരത്തിൽ 19-ാം ഓവറിൽ സഞ്ജുവിന് പിന്തുണ നൽകാൻ സഹതാരങ്ങൾ ക്കാവാതിരുന്നത് മാത്രമാണ് കളി കൈവിടാൻ പ്രധാന കാരണം. അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയെ മുൾമുനയിൽ നിർത്തിയ സഞ്ജു ജയിക്കാൻ 29 വേണ്ട സമയത്ത് 23 റൺസാണ് അതിവേഗം അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജ് സഞ്ജുവിന്റെ ബാറ്റിംഗിൽ വിരണ്ടു പോയി എന്ന് പരസ്യമായി സമ്മതിച്ചതും ഇന്ത്യൻ താരത്തിന്റെ കരുത്തിനുള്ള സാക്ഷ്യപത്രമാണ്.
Comments