എറണാകുളം: ആഭിചാര കൊലയ്‌ക്കായി സ്ത്രീകളെ എത്തിച്ച ഷാഫി സ്ഥിരം മദ്യപാനിയും പ്രശ്‌നക്കാരനുമായിരുന്നുവെന്ന് ഭാര്യ നബീസ. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. ഇവർ എറണാകുളം സൗത്തിൽ സ്ഥിരമായി ലോട്ടറി വിൽക്കുന്നവരാണ്. ഹോട്ടലിൽ സ്ഥിരമായി വരാറുണ്ട്. കാണാതായി എന്ന് പറയുന്ന ദിവസം പത്മ ഹോട്ടലിൽ വന്നിരുന്നുവെന്നും നബീസ പറഞ്ഞു.
ഷാഫി സ്ഥിരമായി മദ്യപിക്കാറുണ്ട്. മദ്യപിച്ച് വീട്ടിൽ പ്രശ്‌നം ഉണ്ടാക്കുന്നതും പതിവാണ്. കൊലപാതകം നടന്ന വിവരം അറിയില്ല. ഭർത്താവിനെ ന്യായീകരിക്കുന്നില്ല. ആഭിചാര കൊല ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും നബീസ വ്യക്തമാക്കി.
ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലം ഉണ്ടെന്ന് പറയുന്നത് തെറ്റാണ്. സ്വന്തമായി ഭർത്താവിന് ബാങ്ക് അക്കൗണ്ട് പോലും ഇല്ല. തന്റെ ഫേസ്ബുക്ക് ബുക്ക് ഉപയോഗിച്ചത് ഷാഫിയാണെന്നും നബീസ പറഞ്ഞു.
Comments