പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിന് പിന്നിലെ ഏജന്റ് മതതീവ്രവാദ സംഘടനയിൽപ്പെട്ടയാളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഷാഫിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിടണം. കൊലയ്‌ക്ക് പിന്നിൽ പ്രത്യേക അജണ്ട ഉണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലന്തൂരിൽ നടന്നത് സാധാരണ ആഭിചാര കൊലയായി കാണാൻ സാധിക്കില്ല. കൊലപാതകങ്ങൾക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണം. ഏജന്റ് ഷാഫി മതഭീകര സംഘടനയിൽപ്പെട്ട ആളാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേസിൽ കൊലയാളി ഇപ്പോഴും സിപിഎം അംഗമാണ്. സംഭവത്തിൽ സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് ആണ്. നേതാക്കൾ അഭിപ്രായം പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഎം വ്യക്തമാക്കണം. പ്രതി സജീവ സിപിഎം പ്രവർത്തകനാണ്. എന്നാൽ ഇയാളെ പുറത്താക്കാൻ പാർട്ടി തയ്യാറാകുന്നില്ല. കേരളത്തിന് പുറത്താണ് ആഭിചാര കൊല നടന്നത് എങ്കിൽ ഇവിടുത്തെ പ്രതികരണങ്ങൾ ഇങ്ങനെയൊന്നും ആകില്ല. സംഭവത്തിൽ സാംസ്‌കാരിക നായകർ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments