ഒരു സൂചിത്തുമ്പ് പോലും തെളിവില്ലാത്ത ആഭിചാര കൊല; തെളിഞ്ഞത് ഇങ്ങനെ; കൂടത്തായി കൊലക്കേസിന് ശേഷം കേരള പോലീസിന് കൈയ്യടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു സൂചിത്തുമ്പ് പോലും തെളിവില്ലാത്ത ആഭിചാര കൊല; തെളിഞ്ഞത് ഇങ്ങനെ; കൂടത്തായി കൊലക്കേസിന് ശേഷം കേരള പോലീസിന് കൈയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2022, 07:31 pm IST
FacebookTwitterWhatsAppTelegram

കേരള പോലീസിന്റെ കിരീടത്തിൽ അന്വേഷണ മികവിന്റെ ഒരു പൊൻതൂവൽ കൂടി. കൂടത്തായ് കൂട്ടക്കൊലക്കേസിന് ശേഷം ഒരു പക്ഷെ കേരള പോലീസിന് ഇത്ര കൈയ്യടി കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. ഒരു സൂചിത്തുമ്പു പോലും തെളിവായി കണ്ടെത്താൻ കഴിയാതെ വലഞ്ഞ കേസിൽ ബ്ലറർ ആയ ഒരു സിസിടിവി ദൃശ്യമാണ് പോലീസിന് കച്ചിത്തുരുമ്പായത്.

അവിടെ നിന്നാണ് സൈക്കോപാത്ത് എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച റഷീദ് എന്ന ഷാഫിയിലേക്കും കേരളം കണ്ട ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെയും ചുരുളഴിയുന്നത്. ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലറിനെയോ സിനിമാറ്റിക് കഥകളെയോ വെല്ലുന്ന അന്വേഷണ മികവാണ് പോലീസ് ഈ കേസിൽ പുലർത്തിയത്. കാര്യങ്ങൾ വ്യക്തമാകുന്നത് വരെ മാദ്ധ്യമങ്ങൾക്ക് പോലും ഈ കേസ് അന്യമായിരുന്നു.

സെപ്റ്റംബര് 26 ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഒരു സാധാരണ മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഈ കഥകളുടെയെല്ലാം തുടക്കം. 52 വയസുള്ള തമിഴ്നാട് സ്വദേശിനിയായ ഒരു ലോട്ടറി വിൽപനക്കാരിയെ കാണാനില്ല. പത്മം എന്നാണ് പേരെന്ന് പരാതി നൽകിയ സഹോദരി പറഞ്ഞു. എന്നാൽ പത്മം ധരിച്ചിരുന്ന സാരിയുടെ നിറമോ മറ്റെന്തെങ്കിലും അടയാളങ്ങളോ പരാതിക്കാരിക്ക് അറിയില്ലായിരുന്നു. ഒരു മിസ്സിംഗ് കേസ് മാത്രമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഈ സംഭവത്തിൽ മറ്റെന്തോ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊച്ചിയിലെ ഡിസിപി ശശിധരന് തോന്നി. ഈ തോന്നലാണ് വലിയ അന്വേഷണത്തിലേക്ക് എത്തിച്ചത്.

അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യമൊന്നും ഒരു തെളിവ് പോലും ലഭിച്ചിരുന്നില്ല. ഒരു സിസിടിവി ഫൂട്ടേജും അതിൽ കണ്ട സ്‌കോർപിയോയുടെ അവ്യക്തമായ ചിത്രവും അന്വേഷണത്തിൽ നിർണായകമായി. പത്മത്തെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങളായിരുന്നു അത്. സ്‌കോർപിയോ ഉടമയ്‌ക്ക് വേണ്ടി നടത്തിയ അന്വേഷണം എത്തിച്ചേർന്നത് മുഹമ്മദ് ഷാഫി എന്ന റഷീദിൽ. എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാൻ ഇയാൾ തയ്യാറായില്ല. ഇതോടെ അന്വേഷണ രീതി പോലീസ് ഒന്ന് മാറ്റിപ്പിടിച്ചു.

ടവർ ലൊക്കേഷൻ പിന്തുടർന്ന് വാഹനം പോയ വഴിയെ പോലീസ് സംഘം പോയി. ഈ അന്വേഷണമാണ് സംഘത്തെ പത്തനംതിട്ടയിൽ എത്തിച്ചത്. ഇലന്തൂരിലെ സിസിടിവി പരിശോധിച്ചപ്പോൾ സ്‌കോർപിയോ അവിടെ എത്തിയതായി കണ്ടെത്തി. തുടർന്ന് വാഹനമെത്തിയ വീട് മനസിലാക്കി ഭഗവൽസിംഗിനെയും ഭാര്യയെയും ചോദ്യം ചെയ്തതോടെയാണ് ഇവർ കുറ്റസമ്മതം നടത്തിയത്.

എന്നാൽ മുഹമ്മദ് ഷാഫിക്ക് അപ്പോഴും മിണ്ടാട്ടമില്ലായിരുന്നു.ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം തേടിയ ഇയാൾ, ആളുകളെ ഏത് വിധേനയും സ്വന്തം വരുതിയിലാക്കാൻ മിടുക്കനായിരുന്നു. പതിനഞ്ചാം വയസിൽ വീടുവിട്ട ഷാഫി ചെയ്യാത്ത ജോലികളില്ല, സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇയാൾ ചെയ്തുകൂട്ടിയ ക്രൂരതകൾ ഒട്ടേറെയാണ്. 75 കാരിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയാണ് ഷാഫി. അവരുടെ ശരീരം മുഴുവൻ വികൃതമാക്കിയ നിലയിലാണ് അന്ന് കാണപ്പെട്ടത്. അതേ രീതിയിൽ തന്നെയാണ് ആഭിചാര കൊലയ്‌ക്ക് ഇരയായ സ്ത്രീകളുടെ ശരീരത്തിലും മുറിവേൽപ്പിച്ചിരിക്കുന്നത്.

ലൈംഗിക വൈകൃതമുള്ള, സാഡിസ്റ്റ് പ്ലഷറുള്ള ഒരു വ്യക്തിയാണ് ഷാഫിയെന്ന് പോലീസ് തറപ്പിച്ച് പറയുന്നു. അയാളൊരു സൈക്കോപാത്താണ്. മനസിൽ എന്തെങ്കിലും ചിന്തിച്ചാൽ അത് ഏത് വിധേനയും നടപ്പിലാക്കും. ഈ കൊലപാതകങ്ങൾക്കും ഷാഫി വിപുലമായ തിരക്കഥ തയ്യാറാക്കിയിരുന്നു. പൂക്കൾ പ്രൊഫൈൽ ചിത്രമാക്കിയ ഒരു ഫേസ്ബുക്ക് അക്കൗണ്ടിന്റെ മറവിൽ ഭഗവൽ സിംഗിനെ തേടിയെത്തിയത് മുതൽ ഈ കൊലപാതകങ്ങൾ വരെ ഷാഫിയുടെ തിരക്കഥയിൽ അൽപം പോലും മാറ്റം വേണ്ടി വന്നില്ലെന്നതാണ് കൗതുകം.

Tags: PoliceKerala Policehuman sacrificeനരബലിആഭിചാര കൊല
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies