മോസ്‌കോ: യുക്രെയ്നെതിരെ റഷ്യ ഇതുവരെ വ്യാപക ആക്രമണം നടത്തിയിട്ടില്ലെന്നാണ് പുടിൻ ഉന്നയിക്കുന്ന വിചിത്രവാദം. രണ്ടാഴ്ചയ്‌ക്കിടെ നൂറിനടത്ത് മിസൈലുകൾ വീണ് തലസ്ഥാന നഗരമായ കീവ് പോലും ആക്രമിക്കപ്പെട്ടി രിക്കേയാണ് പുടിന്റെ ന്യായീകരണം.
‘നിലവിലെ സാഹചര്യത്തിൽ യുക്രെയ്‌നെതിരെ വ്യാപകവും ശക്തവുമായ ആക്രമണം തീരുമാനിച്ചിട്ടില്ല. നടത്തിയിട്ടുമില്ല. യുക്രെയ്‌നെ തകർക്കുക എന്നത് തങ്ങളുടെ ലക്ഷ്യ വുമല്ല.’ പുടിൻ പറഞ്ഞു.
രണ്ടാഴ്ചയായി യുക്രെയ്‌നിലെ നഗരങ്ങൾക്ക് നേരെ കനത്ത മിസൈൽ ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടിരിക്കുന്നത്. ഫെബ്രുവരിയിൽ ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായി കീവിലും ഈ ആഴ്ചയിൽ റഷ്യ മിസൈൽ ആക്രമണം നടത്തി. റഷ്യയേയും യുക്രയ്‌നേയും ബന്ധിപ്പിക്കുന്ന ക്രെഞ്ച് പാലം യുക്രെയ്ൻ തകർത്തതോടെയാണ് റഷ്യ അതിരൂക്ഷ ആക്രമണം നടത്തിയത്.
ആഗോളതലത്തിൽ പ്രശസ്തമായ കണ്ണാടി പാലം അടക്കം റഷ്യ മിസൈൽ ആക്രമണത്തിലൂടെ തകർത്തു. 19 കുട്ടികളടക്കം കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
Comments