ചെന്നൈ: സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും മിന്നൽ റെയ്ഡുമായി തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിപ്പാർട്ട്മെന്റ്. തമിഴ്‌നാട്ടിൽ 16ഓളം വകുപ്പുകളിലെ 27 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കിൽ പൊടത്ത 1.12 കോടിയാണ് വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിൽ നിന്നുമായി പിടിച്ചെടുത്തത്. ഇതിൽ 75 ലക്ഷം രൂപ തിരുവാരൂർ ഹൈവേ വകുപ്പിന്റെ ഗസ്റ്റ് ഹൗസിൽ നിന്നാണ് പിടിച്ചെടുത്തത്.
തിരുവാരൂരിലെ ഡിവിഷണൽ എൻജിനീയറുടെ ഓഫീസിൽ നിന്ന് 75 ലക്ഷം രൂപയും, നാമക്കൽ ഹൈവേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് 8.87 ലക്ഷം രൂപയും പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. വില്ലുപുരം കൃഷി ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ 4.26 ലക്ഷം രൂപ പിടിച്ചെടുത്തു.
വിരുദനഗറിൽ ഗ്രാമവികസന വകുപ്പിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ 6.67 ലക്ഷം രൂപ പിടിച്ചെടുത്തു. തിരുനെൽവേലി, വിരുദനഗർ തുടങ്ങിയ ഇടങ്ങളിലെ എല്ലാം ഓഫീസുകളിൽ പരിശോധന തുടരുകയാണ്.
Comments