ന്യൂഡൽഹി : യുദ്ധത്തിനിടെ റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് യുക്രെയ്ൻ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ ആണ് റഷ്യയുടെ ഈ ”സൈനിക തന്ത്രത്തെക്കുറിച്ചുള്ള” വിവരങ്ങൾ പുറത്തുവിട്ടത്.
സ്ത്രീകളെ ദിവസങ്ങളോളം തടവിലാക്കി ബലാത്സംഗം ചെയ്യുകയും, ആൺകുട്ടികളെയും പുരുഷന്മാരെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും, ലൈംഗികാവയവങ്ങൾ ഛേദിക്കുകയും, റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ൻ വനിതകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് റഷ്യയുടെ വ്യക്തമായ സൈനിക തന്ത്രമാണെന്ന് മനസിലാകുന്നുണ്ടെന്നാണ് പ്രമീള പാറ്റൻ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ആക്ടിവിസ്റ്റ് തസ്ലീമ നസ്രീൻ.
യുക്രെയ്‌നിലെ ജനങ്ങളെ പീഡിപ്പിക്കാൻ റഷ്യ സ്വന്തം സൈനികർക്ക് ലൈംഗിക ഉത്തേജക മരുന്ന് നൽകുന്നു. ഇത് റഷ്യൻ ‘സൈനിക തന്ത്രത്തിന്റെ’ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഇരകളെ വികൃതമാക്കാനുള്ള ബോധപൂർവമായ തന്ത്രമാണിത്.
ലൈംഗിക ഉത്തേജക മരുന്നിന്റെ സഹായത്തോടെ റഷ്യൻ സൈന്യം 100 ഓളം പേരെ പീഡിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ഇതിന്റെയൊന്നും സഹായമില്ലാതെയാണ് 1971 ൽ പാകിസ്താൻ സൈന്യം രണ്ട് ലക്ഷത്തോളം ബംഗാളി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത് എന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. പാക് പട്ടാളത്തിന്റെ കൊടും ക്രൂരതകൾ വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.
Comments