കൊച്ചി: ഇലന്തൂരിലെ ആഭിചാര കൊലപാതക കേസിൽ മുഖ്യപ്രതി ഷാഫി പണയം വെച്ച ഇരയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കൊലപ്പെടുത്തിയ ശേഷം പത്മത്തിന്റെ ശരീരത്തിൽ നിന്നും ഷാഫി അഴിച്ചെടുത്ത അഞ്ച് പവൻ സ്വർണാഭരണങ്ങളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിച്ചുള്ള തെളിവെടുപ്പിലായിരുന്നു ഇത്.
പത്മയുടെ 39 ഗ്രാം സ്വർണം പണയം വെച്ച് 1,10,000 രൂപയായിരുന്നു ഷാഫി വാങ്ങിയത്. ഇതിൽ 40,000 രൂപ ഭാര്യയ്‌ക്ക് നൽകുകയും ചെയ്തുവെന്ന് മൊഴിയുണ്ട്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനായി മൂന്ന് പ്രതികളെയും എറണാകുളം പോലീസ് ക്ലബിലെത്തിച്ചിരിക്കുകയാണ്.
ഇതിനിടെ കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ആഭിചാരക്കൊലയ്‌ക്ക് ഇരകളായ സ്ത്രീകളെ അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്. റോസ്‌ലിയുടെ ശരീരം മുഴുവൻ കത്തിക്കൊണ്ട് വരഞ്ഞിരുന്നു. പിടഞ്ഞ് മരിക്കുന്നത് ആഭിചാര ക്രിയയുടെ ഫലം വർധിപ്പിക്കുമെന്ന് വിശ്വസിച്ചാണിത് ചെയ്തത്.
Comments