മുംബൈ : ഐപിഎല്ലിന്റെ തട്ടകത്തിലേയ്‌ക്ക് ഇനി വനിതകളും. ആഗോള തലത്തിൽ ആവേശമായി മാറിയിരിക്കുന്ന ഐപിഎല്ലിന്റെ വനിതകളുടെ മാത്രം പോരാട്ടത്തിന് ബിസിസിഐ ഔദ്യോഗികമായി അനുമതി നൽകി. ബിസിസിഐ യുടെ 91-ാം വാർഷിക പൊതുയോഗത്തിലാണ് തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. 2023ലെ സീസണിലാണ് പുരുഷ ഐപിഎല്ലിന് മുന്നോടിയായ വനിതാ ഐപിഎൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ബിസിസിഐ ജനറൽ ബോഡി യോഗം ഐപിഎല്ലിൽ പ്രത്യേകം വനിതാ പോരാട്ടത്തിന് ഔദ്യോഗികമായി അനുമതി നൽകിയിരിക്കുന്നു. ഇന്ന് നടന്ന 91-ാം വാർഷിക പൊതുയോഗത്തിലാണ് തീരുമാനം എടുത്തത്. ഇന്ത്യൻ ക്രിക്കറ്റിലും വിദേശ രാജ്യങ്ങളുടെ ടീമിലുമുള്ള എല്ലാ വനിതാ താരങ്ങളേയും ഉൾപ്പെടുത്തി തന്നെയാണ് ഐപിഎൽ ആവേശം ജനങ്ങളിലെത്തുക എന്നും ബിസിസിഐ അറിയിച്ചു.
ആദ്യ സീസണിൽ അഞ്ച് ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക. 2023 ഫെബ്രുവരി 26ന് ലോകകപ്പ് വനിതാ ടി20 പൂർത്തിയായതിന് പിന്നാലെ നടത്താനാണ് ഉദ്ദേശിക്കുന്ന തെന്നും ക്രിക്കറ്റ് ബോർഡ് അധികൃതർ അറിയിച്ചു. 2023 മാർച്ച് മാസമാണ് പുരുഷ ഐപിഎൽ നടക്കേണ്ടത്. അതിന് മുമ്പായി വനിതാ ഐപിഎൽ സമാപിക്കുന്ന തരത്തിലാണ് പദ്ധതിയിടുന്നത്.
ആകെ 22 മത്സരങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ടീമിൽ 18 താരങ്ങളെ വരെ ഉൾപ്പെടുത്താം. ഇതിൽ 6 വിദേശ താരങ്ങളുണ്ടായിരിക്കും. ഒരു കളിയിൽ പരമാ വധി 5 വിദേശ താരങ്ങൾക്കാകും അവസരം ലഭിക്കുക.
Comments