ന്യൂയോർക്ക്: പാക് ഭീകരതയ്ക്ക് വീണ്ടും ചൈനീസ് പിന്തുണ. പാകിസ്താനിലെ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎസും ഐക്യരാഷ്‌ട്രസഭയിൽ അവതരിപ്പിച്ച നിർദേശം ചൈന വീണ്ടും തടഞ്ഞു. തുടർച്ചയായി നാലാം തവണയാണ് ചൈന ഇത്തരത്തിൽ ഭീകരരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം തടയുന്നത്.
ജൂണിന് ശേഷമുള്ള കണക്കുകൾ പ്രകാരം നാലാം തവണയാണ് തടയുന്നത്. എന്നാൽ ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഭീകരതയെ ചെറുക്കാനുള്ള പ്രസ്താവനയിൽ ഇന്ത്യയ്‌ക്കൊപ്പം ചൈനയും ഒപ്പുവെച്ചിരുന്നു. ഇപ്പോൾ യുഎൻ സെക്രട്ടറി കൗൺസിലിന്റെ കമ്മിറ്റിയുടെ അൽ ഖ്വയ്ദ ഉപരോധ സമിതിയുടെ കീഴിലുള്ള നിർദേശമാണ് ചൈന തടഞ്ഞിരിക്കുന്നത്.
2016 ഡിസംബറിലാണ് യുഎസ് ട്രഷറി വകുപ്പ് നിരോധിത ഭീകര സംഘനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ തലവൻ ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. 2008-ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് ഇയാൾ. ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതിന് ഇയാളെ 15 വർഷത്തെയ്‌ക്ക് തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇയാൾ മരിച്ചെന്നാണ് പാകിസ്താൻ ഇതുവരെ പറഞ്ഞിരുന്നത്.
Comments