മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കാൻ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്. ക്ഷേത്രം തകർത്ത് ആ സ്ഥാനത്ത് തർക്കമന്ദിരം പുനർനിർമിക്കാൻ ഇവർ ഗൂഢാലോചന നടത്തിയിരുന്നു. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അടുത്തിടെ മഹാരാഷ്‌ട്രയിൽ നിന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അഞ്ച് പ്രവർത്തകരെ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കാനും അവിടെ തർക്കമന്ദിരം പുനർനിർമിക്കാനും ഇവർ ഗൂഢാലോചന നടത്തി. 2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനും ഇവർ ലക്ഷ്യമിട്ടതായും ഭീകര വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി.
മലേഗാവ് പോപ്പുലർ ഫ്രണ്ട് ജില്ലാ അദ്ധ്യക്ഷൻ മൗലൗനാ സയീദ് അഹമ്മദ് അൻസാരി, പൂനെ ഉപാദ്ധ്യക്ഷൻ അബ്ദുൾ ഖയ്യും ഷെയ്ഖന്ദ് എന്നിവരുൾപ്പെടെയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇവർ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.
Comments