പാലക്കാട് : മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ കൈ കോർത്ത് സോഷ്യൽ മീഡിയ. കടയ്‌ക്കുള്ളിൽ കയറി പട്ടാപ്പകൽ ശ്രീനിവാസിനെ വെട്ടിനുറുക്കിയ പോപ്പുലർ ഫ്രണ്ടിന്റെ കൊടും ക്രിമിനലിനെ തേടിയുള്ള അന്വേഷണത്തിലാണ് പോലീസിനൊപ്പം സോഷ്യൽ മീഡിയയും പങ്കു ചേരുന്നത്.
പ്രതിയുടെ ചിത്രം ഉൾപ്പെടെ പാലക്കാട് ജില്ലാ പോലീസാണ് പുറത്തുവിട്ടത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. ശ്രീനിവാസിനെ കൊലപ്പെടുത്താനെത്തിയ ആറംഗ സംഘത്തിലെ കൊലയാളി ആണ് ഇയാൾ. ഈ കൊടും ക്രിമിനലിനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പെടെ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. പാലക്കാട് പോലീസിന്റെ അറിയിപ്പും പങ്കുവെച്ചിട്ടുണ്ട്.
ഇയാളെക്കുറിച്ച് അറിയുന്നവർ 9497990093, 9497987146 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്നാണ് പോലീസിന്റെ അഭ്യർത്ഥന. നിരവധി പേരാണ് ഇത് ഷെയർ ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും ഇതുവരെ പോലീസിന് പിടികൂടാനാകാത്ത ക്രിമിനലിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഒന്നിച്ച് പോരാടാമെന്നാണ് ആഹ്വാനം. അതിനായി ഈ ചിത്രം പരമാവധി ജനങ്ങളിലേക്ക് എത്തിക്കണമെന്ന് പറഞ്ഞാണ് അറിയിപ്പ് പങ്കുവെയ്‌ക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 16 നാണ് മേലാമുറിയിലെ കടയ്‌ക്കുള്ളിൽ കയറി പോപ്പുലർ ഫ്രണ്ടുകാർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഉൾപ്പെടെ 37 പേർ ഇതുവരെ പിടിയിലായിട്ടുണ്ട്
Comments