സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ ധനമന്ത്രി തോമസ് ഐസകിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ.ജയശങ്കർ. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. തോമസ് ഐസക്കിനെ കൂടാതെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഎം നേതാക്കളെ പരിഹസിക്കുകയാണ് എ.ജയശങ്കർ.
‘നിങ്ങളെന്നെ കടകംപള്ളിയാക്കി. മൂന്നാർ മനോഹരമായ സ്ഥലമാണ്. അതിലാർക്കാണ് സംശയം? ആർക്കുണ്ട് തർക്കം??
യുഎഇ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥയോട് മൂന്നാറിന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് ടൂറിസം മേഖലയെ ശാക്തീകരിക്കാനും അതുവഴി ഖജനാവിനെ പുഷ്ടിപ്പെടുത്താനുമാണ്. അതിൽ യാതൊരു ദുരുദ്ദേശവും സ്വപ്നത്തിൽ പോലും ഉദ്ദേശിച്ചില്ല’ എന്നാണ് തോമസ് ഐസക്കിനെ വിമർശിച്ചുകൊണ്ട് ജയശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചത്.
മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് സ്വപ്‌നയുടെ ആരോപണം. കടകംപള്ളി തന്നെ കയറിപ്പിടിച്ചെന്നും ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറിയെന്നും സ്വപ്ന വെളിപ്പെടുത്തി. തോമസ് ഐസക് മൂന്നാറിലേക്ക് ക്ഷണിച്ചു. മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് പറഞ്ഞു. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഒറ്റയ്‌ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു എന്നും സ്വപ്ന വെളിപ്പെടുത്തുന്നു.
Comments