കീവ്: റഷ്യയ്‌ക്കെതിരെ പോരാട്ടം കടുപ്പിക്കാൻ വിദേശ ആയുധങ്ങൾ ആവശ്യമില്ലെന്ന മറുപടിയുമായി യുക്രെയ്ൻ. പത്തുമാസമായി തുടർച്ചയായി തങ്ങളെ ആക്രമിക്കുന്ന റഷ്യ ഉപേക്ഷിച്ച് പിന്മാറിയ ടാങ്കുകളും ആയുധങ്ങളും ചൂണ്ടിക്കാട്ടിയും യുക്രെയൻ വെല്ലുവിളി തുടരുകയാണ്.
തങ്ങളെ ആക്രമിക്കുന്ന റഷ്യ ആയിരക്കണക്കിന് ടാങ്കുകളും ആയുധങ്ങളും അതിർത്തിയിലെ പ്രവിശ്യയിൽ ഉപേക്ഷിച്ച് പിന്മാറിയത് എന്തിനാണെന്നാണ് യുക്രെയ്ൻ ചോദിക്കുന്നത്. തങ്ങളുടെ ജനങ്ങളെല്ലാം സൈനികരാണ്. അവർ സ്വന്തം നാടിനായി പോരാടും. ഒരു വിദേശ സഹായവും ലഭിക്കാതെയാണ് തുടക്കം മുതൽ ധീരമായ ചെറുത്തുനിൽപ്പ് നടത്തുന്നത്. ഇന്നിതാ റഷ്യ ഉപേക്ഷിച്ചുപോയ ആയുധങ്ങളും പീരങ്കികളും തങ്ങളുടെ ആയുധ ശേഷി ഇരട്ടിയാക്കിയെന്നും യുക്രെയ്ൻ അവകാശപ്പെട്ടു.
അതിർത്തിമേഖലയിലെ ഭൂപ്രദേശം മഴ പെയ്താൽ ഒരു വാഹനവും പോകാനാകാത്ത വിധം കുഴഞ്ഞുമറിയും. എന്നാൽ റഷ്യ ഉപേക്ഷിച്ചിരിക്കുന്ന ടാങ്കുകളുള്ളതിനാൽ തങ്ങളുടെ സൈനികർ അതിർത്തിയിലെവിടേയും പൽ ചക്രമുള്ള ടാങ്കുകളിലേറി പോരാടുക യാണെന്നും യുക്രെയ്ൻ സൈനികർ പറഞ്ഞു. ടി-80 , ബിഎംപി-3 എന്നീ ടാങ്കുകൾ എല്ലാം മികച്ച പ്രവർത്തന ക്ഷമതയുള്ളതാണെന്നും യുക്രെയ്‌ന്റെ നാഷണൽ ഗാർഡ് ഉപദേശ കനായ ആന്റൺ ഗേരാഷ്‌ചെങ്കോവ് പറഞ്ഞു.
Comments