കൊച്ചി: സ്വർണക്കടത്തിന് പുത്തൻ രീതി രീതി പയറ്റി കള്ളക്കടത്ത് സംഘം. കൊച്ചി നെടുമ്പാശേരി വിമാനത്താവളം വഴിയാണ് പുതിയ രീതി ഉപയോഗിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്. പാന്റിന്റെ സിബ്ബിനോട് ചേർത്ത് യാത്രക്കാരൻ സ്വർണം ഘടിപ്പിച്ച് കടത്താനായിരുന്നു ശ്രമമെങ്കിലും പാളിപ്പോകുകയായിരുന്നു.
കസ്റ്റംസുകാരുടെ കണ്ണുവെട്ടിച്ച് സ്വർണം പുറത്തെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികൃതരുടെ വലയിൽ കുടുങ്ങുകയായിരുന്നു. കസ്റ്റംസിന്റെ സൂക്ഷ്മ പരിശോധനയിലാണ് യാത്രക്കാരൻ വലയിലായത്. 47 ഗ്രാം സ്വർണം യാത്രക്കാരനിൽ നിന്നും കസ്റ്റംസ് പിടികൂടി. സ്വർണം കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സുരക്ഷിതമായി കടത്താനാണ് പുതിയ രീതി പരീക്ഷിച്ചത്.
ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ സിപ്പിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് പിടിയിലായത്. പാന്റിന്റെ സിബ്ബ് വരുന്ന ഭാഗത്ത് ഒരു പാളി കൂടി തയ്പ്പിച്ച് അതിനുള്ളിൽ സ്വർണം ഒളിപ്പിക്കുകയായിരുന്നു. എന്നാലിത് കസ്റ്റംസിന്റെ സൂക്ഷ്മ പരിശോധനയിൽ പിടിക്കപ്പെട്ടു.
ഏതാനും നാളുകൾക്ക് മുമ്പ് തോർത്തിൽ മുക്കിയ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. സ്വർണം ദ്രാവകരൂപത്തിലാക്കി തോർത്തിൽ മുക്കിയായിരുന്നു കടത്താൻ ശ്രമിച്ചത്. എന്നാൽ തോർത്തിലുള്ള ഈർപ്പം സംശയം ജനിപ്പിക്കുകയും കസ്റ്റംസിന്റെ പിടിയിലാകുകയുമായിരുന്നു.
Comments