ന്യൂഡൽഹി: രാജ്യത്തെ ഹോട്ടലുകൾക്കും ഭക്ഷണ ശാലകൾക്കും ആശ്വാസം. എണ്ണ വ്യാപാര കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
19 കിലോയുള്ള വാണിജ്യ സിലണ്ടറിന് 115.50 രൂപയാണ് എണ്ണ വ്യാപാര കമ്പനികൾ കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1744 രൂപയാകും. നേരത്തെ 1,885 രൂപയായിരുന്നു സിലിണ്ടറിന്റെ വില. അതേസമയം ഗാർഹിക സിലണ്ടറിന്റെ വിലയിൽ മാറ്റമില്ല.
തുടർച്ചയായ അഞ്ചാം മാസമാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറയ്‌ക്കുന്നത്. എല്ലാ മാസവും ഒന്നിനും പകുതിക്കും അന്താരാഷ്‌ട്ര വിപണിയിലെ വില അനുസരിച്ച് പാചകവാതക വിലയും പുനപരിശോധിക്കാറുണ്ട്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 25.50 രൂപയായിരുന്നു ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ കുറച്ചത്. ഓഗസ്റ്റിൽ 36 രൂപയും, ജൂലൈയിൽ 8.5 രൂപയും കുറച്ചിരുന്നു.
Comments