ന്യൂഡൽഹി : ശത്രുരാജ്യങ്ങൾ ഇനി ഇന്ത്യയെ ലക്ഷ്യം വച്ചാൽ ആ ഉന്നം തകർക്കാനുള്ള ശേഷി ഇന്ന് നമുക്കുണ്ടെന്ന് ഡിആർഡിഒ മേധാവി ഡോ സമീർ കാമത്ത്. ഫേസ്-2 ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് (ബിഎംഡി) ഇന്റർസെപ്റ്റർ എഡി-1 മിസൈലിന്റെ കന്നി പരീക്ഷണം വിജയകരമായി പൂർത്തികരിച്ചതിനു പിന്നാലെയാണ് ഡി ആർ ഡി ഒ മേധാവിയുടെ പ്രതികരണം.
രണ്ടാം ഘട്ട ബിഎംഡി എഡി-1 ന് 5,000 കിലോമീറ്റർ ക്ലാസിലെ ഏത് തടസങ്ങളെയും തകർക്കാൻ കഴിയുമെന്ന് ഡോ.കാമത്ത് പറഞ്ഞു.”ശത്രുക്കൾ ദീർഘദൂരത്തിൽ നിന്ന് നമ്മെ ലക്ഷ്യം വച്ചാൽ, നമുക്ക് ഇപ്പോൾ അത് തടസ്സപ്പെടുത്താനുള്ള കഴിവുണ്ട്. ബാലിസ്റ്റിക് മിസൈലുകൾക്കെതിരെയുള്ള നമ്മുടെ കഴിവിലെ സുപ്രധാന കുതിപ്പാണിത്,” അദ്ദേഹം പറഞ്ഞു.
ശത്രു മിസൈൽ അയച്ചാൽ , എഡി-1 ക്ക് അത് ട്രാക്ക് ചെയ്യാൻ കഴിയും.നമ്മുടെ പ്രതിരോധ സംവിധാനം സജീവമാക്കാനും ആ മിസൈലിനെ തടയാനും കഴിയും. ഭൗമാന്തരീക്ഷത്തിൽ നിന്ന് 100 കിലോമീറ്ററിൽ താഴെയും അതിന് മുകളിലും ഒരേ സമയം പ്രവർത്തിക്കുന്ന ബലിസ്റ്റിക് മിസൈലുകളെയും യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കാൻ ഇന്റർസെപ്റ്റർ എഡി-1 മിസൈലിനാകും.എഡി-1 ശത്രുവിമാനങ്ങൾക്കെതിരെയും വിന്യസിക്കാം – ഡോ സമീർ കാമത്ത് പറഞ്ഞു.
Comments