കാസർകോട്: 17-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ച വെയ്‌ക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. നെല്ലിക്കട്ട സ്വദേശി അറഫാത്ത്, മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്.
കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ പെൺകുട്ടിയെ കാണാതായിരുന്നു.ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പോലീസ് അന്വേഷണം നടക്കുന്നതിനിടെയിൽ 17-കാരി വീട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് പെൺകുട്ടി കുടുംബാംഗങ്ങളോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ കാസർകോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ എത്തിച്ച് പീഡനത്തിനിരയാക്കുകയും സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Comments