തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആധിക്ഷേപിച്ച് എം.എം.മണി എംഎൽഎ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നികുതിപ്പണം കട്ടുമുടിക്കുന്നു എന്നാണ് എം.എം.മണിയുടെ ആരോപണം. രാജ്ഭവനില്‍ ഗവര്‍ണറുടെ ഇഷ്ടത്തിന് ആളുകളെ നിയമിക്കുകയാണ്. ആര്‍എസ്എസുകാരെയടക്കം തീറ്റി പോറ്റേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനായി. ഇത് കേന്ദ്ര സര്‍ക്കാരിന്റെയോ ആരിഫ് മുഹമ്മദ് ഖാന്റെയോ സ്വത്തല്ല. നമ്മുടെ നികുതി പണം കട്ട് മുടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ് ഗവര്‍ണറെന്നുമാണ് എംഎം മണിയുടെ ആരോപണം.
കോണ്‍ഗ്രസ് ആരിഫ് മുഹമ്മദ് ഖാന് കുഴലൂത്ത് നടത്തുകയാണ്. വി.ഡി സതീശനും കെ.സുധാകരനും ഗവര്‍ണറുടെ പാദസേവകരായി മാറി. ആര്‍എസ്എസിന്റെ ഉച്ഛിഷ്ടം വാങ്ങി ഭക്ഷിച്ച ശേഷം തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ അതിനൊന്നും വഴങ്ങുന്നവരല്ല ഇടതുപക്ഷം എന്നും എം.എം.മണി പറഞ്ഞു.
ഗവര്‍ണര്‍ ആരുടെ മൂക്ക് ചെത്തുമെന്നാണ് പറയുന്നത്. ആരിഫ് മുഹമ്മദ് ഖാന്‍ വോട്ട് ചെയ്തല്ല ഇടതുപക്ഷത്തെ വിജയിപ്പിച്ചത്. ഭരണഘടനയുടെയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെയും അന്തസത്ത തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണെന്നും മണി ആരോപിക്കുന്നു.
Comments