തൃശൂർ: ചാവക്കാട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥിയെ ബസിൽ നിന്നും വലിച്ച് താഴെയിട്ട സംഭവത്തിൽ കണ്ടക്ടർ കസ്റ്റഡിയിൽ. വെളിയംകോട് സ്വദേശി ഉമ്മർ ആണ് പിടിയിലായത്. കുട്ടിയുടെ മൊഴിപ്രകാരമാണ് ചാവക്കാട് പോലീസ് കണ്ടക്ടറെ പിടികൂടിയത്.
ചാവക്കാട്-പൊന്നാനി റൂട്ടിലോടുന്ന ഹനീഫ എന്ന ബസിന്റെ കണ്ടക്ടറാണ് കസ്റ്റഡിയിലായ ഉമ്മർ. 13-കാരനായ റിഷിൻ മുഹമ്മദിനെ വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ ബസിൽ നിന്നും തള്ളിയിട്ടത്. വീഴ്ചയിൽ വിദ്യാർത്ഥിയുടെ കൈയ്യുടെ എല്ല് പൊട്ടിയിരുന്നു. നിലവിൽ പ്രതിക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എടക്കഴിയൂർ സ്വദേശി ഫിറോസിന്റെ മകനാണ് പരിക്കേറ്റ വിദ്യാർത്ഥി. സംഭവം നടന്നതിന് ശേഷം വിദ്യാർത്ഥി ഇക്കാര്യം വീട്ടുകാരോട് മറച്ചുവെച്ചിരുന്നു. പിന്നീട് കുട്ടിയുടെ കൈയിൽ നീര് വന്നതുകണ്ട വീട്ടുകാർ കാര്യം തിരക്കിയതോടെയാണ് കണ്ടക്ടർ വലിച്ച് താഴെയിട്ട കാര്യം വെളിപ്പെടുത്തിയത്. ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിലവിൽ ആശുപത്രിയിൽ കഴിയുന്ന റിഷിൻ മുഹമ്മദ്.
Comments