തിരുവനന്തപുരം: ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും നീക്കാനുള്ള സർക്കാരിന്റെ തന്ത്രങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എബിവിപി. സർവകലാശാലകളെ രാഷ്ട്രീയശാലകൾ ആക്കാനുള്ള ഏത് നീക്കത്തെയും ചെറുത്ത് തോൽപ്പിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി പറഞ്ഞു.
ഓർഡിനൻസിലൂടെ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കാം എന്നുള്ളത് സർക്കാരിന്റെ ദിവാസ്വപ്നമായി അവസാനിക്കുമെന്നും എബിവിപി വ്യക്തമാക്കി.
സർവകലാശാലകളെ രാഷ്ട്രീയ നിയമന കേന്ദ്രങ്ങളാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ പാർട്ടി ഗുണ്ടകളെകൊണ്ട് കൈകാര്യം ചെയ്തിരുന്ന ഇടതുപക്ഷത്തിന്റെ രീതി ഗവർണർക്കു മുൻപിൽ പരാജയപ്പെട്ടു. ഇതോടെയാണ് ഗവർണറുടെ അധികാരം ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയത്. സർക്കാരിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ വിരൽ ചൂണ്ടിയ ഗവർണറെ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തളച്ചിടാനുള്ള ശ്രമത്തെ ഏതുവിധേനയും ചെറുക്കുമെന്നും എബിവിപി മുന്നറിയിപ്പ് നൽകി.
ചാൻസിലറായി സർക്കാരിന്റെ കളിപ്പാവകളെ നിയമിക്കാനുള്ള ഗുഢലക്ഷ്യമാണ് ഇത്തരം നീക്കത്തിനുപിന്നിൽ. ഓർഡിനൻസിലൂടെ ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ പുറത്താക്കാം എന്നുള്ളത് സർക്കാരിന്റെ ദിവാസ്വപ്നമായി അവസാനിക്കും. സർവകലാശാലകളെ രാഷ്ട്രിയശാലകളാക്കാനുള്ള ഏതുനീക്കത്തെയും വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തുതോല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments