ന്യൂഡൽഹി : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് മുൻ ബിജെപി നേതാവ് ദിലീപ് സിംഗ് ജുദേവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നവംബർ 14 നാണ് ചടങ്ങ് നടക്കുക. മതം മാറി പോയ നിരവധി ആളുകളെ വീണ്ടും സനാതന ധർമ്മം സ്വീകരിക്കാൻ സഹായിച്ച വ്യക്തിയാണ് ദിലീപ് സിംഗ്.
വടക്കൻ ഛത്തീസ്ഗഡിലെ ആദിവാസി മേഖലകളിലാണ് അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ബിജെപി നേതാവിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ ജനപിന്തുണ ലഭിച്ചിരുന്നു. അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന് കീഴിൽ മന്ത്രിയായിരുന്ന ദിലീപ് സിംഗ് 2013 ലാണ് അന്തരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പ്രഭൽ പ്രതാപ് സിംഗ് ജുദേവ് ആണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
നവംബർ 15 ന് അംബികാപൂരിൽ നടക്കുന്ന പരിപാടിയിലും മോഹൻ ഭാഗവത് പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആർഎസ്എസ് പ്രവർത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണിത്.
Comments