ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തിയ മനുഷ്യക്കടത്തുകാരൻ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഗുംല സ്വദേശിയായ ശാലു ടോപ്‌നോയാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് നാല് വർഷത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
12 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ആറ് കഷ്ണങ്ങളാക്കി ബാഗിൽ നിറച്ച നിലയിലായിരുന്നു. തുടർന്ന് അഴുക്കുചാലിൽ സംസ്‌കരിക്കുകയായിരുന്നു. ബാലവേല ചെയ്തിരുന്ന കുട്ടി, അവളുടെ കൂലി ചോദിച്ചെന്നാരോപിച്ചാണ് 26-കാരനായ ടോപ്‌നോ കൊല നടത്തിയത്.
പോലീസ് ദീർഘ നാളായി ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു.കേസിൽ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ഇയാളെ കണ്ടെത്താൻ വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് മാസമായി രഹസ്യമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
ഇയാൾ പ്ലേസ്‌മെന്റ് ഏജൻസിയിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വീട്ടുജോലിയ്‌ക്കായി കമ്മീഷൻ അടിസ്ഥാനത്തിൽ എത്തിച്ചിരുന്നതായും ടോപ്‌നോ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലെത്തിച്ച പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്.
Comments