തിരുവനന്തപുരം: ഐജി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടി സർക്കാർ. 90 ദിവസത്തേക്ക് കൂടിയാണ് ലക്ഷ്ണിന്റെ സസ്‌പെൻഷൻ സർക്കാർ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലായിരുന്നു ലക്ഷ്മണിനെ സ്‌പെൻഡ് ചെയ്തത്.
പുരാവസ്തു തട്ടിപ്പ് കേസിൽ നടത്തിയ അന്വേഷണത്തിൽ മോൻസൻ മാവുങ്കലുമായി ലക്ഷ്മണിന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ വീണ്ടും നീട്ടിയത്. നവംബർ 10 ന് ലക്ഷ്മണിനെ 60 ദിവസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. എന്നാൽ പീന്നീട് മൂന്ന് തവണ കൂടി ലക്ഷ്മണിന്റെ സസ്‌പെൻഷൻ നീട്ടിയിരുന്നു. മോൻസന്റെ തട്ടിപ്പുകൾക്കെല്ലാം കൂട്ടു നിന്നത് ലക്ഷ്മണാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓരോ തവണയും സസ്‌പെൻഷൻ നീട്ടി നൽകുന്നത്.
കൊറോണ കാലത്ത് മോൻസന്റെ കൂട്ടുകാർക്ക് ലക്ഷ്മൺ വ്യാപകമായി വാഹന പാസുകൾ നൽകിയിരുന്നു. ഇതിന് പുറമേ കേസ് അട്ടിമറിയ്‌ക്കാനും ലക്ഷ്മൺ ശ്രമം നടത്തിയിരുന്നു. മോൻസന്റെ വീട്ടിലെ നിത്യസന്ദർശകനയാരുന്നു ലക്ഷ്മൺ. പുരാവസ്തുക്കൾ വിൽപ്പന നടത്താൻ ഇടനിലക്കാരനായും ലക്ഷ്മൺ നിന്നിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
Comments