ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലഹരിക്കടിമയായ വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്.
അച്ഛനെയും മുത്തശ്ശിയെയും രണ്ട് സഹോദരിമാരെയും പ്രതി കുത്തിക്കൊല്ലുകയായിരുന്നു. പ്രതി കേശവിനെ പോലീസ് പിടികൂടി. ഡി അഡിക്ഷൻ സെന്റിറിൽ നിന്ന് അടുത്തിടെയായിരുന്നു കേശവ് പുറത്തിറങ്ങിയത്. ദക്ഷിണ ഡൽഹിയിലെ പാലം മേഖലയിലാണ് രാജ്യത്തെ നടുക്കുന്ന കൊലപാതകമുണ്ടായത്.
എന്തിനാണ് പ്രതി കൊല നടത്തിയതെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. നാല് പേരുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്. നാല് പേരും ഉറങ്ങിക്കിടക്കുന്ന സമയത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പ്രതി കേശവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഡൽഹി പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ടവരുമായി പ്രതിക്കുള്ള ബന്ധമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments