തൃശൂർ: യൂണിഫോം തയ്‌ക്കുന്നതിനായി അളവെടുക്കാൻ വന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ തയ്യൽക്കാരന് 17 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച് കോടതി. തളിക്കുളം കാളിദാസ് നഗറിൽ രാജനെയാണ് (51) കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തയ്യൽക്കാരന്റെ വീട്ടിൽ വെച്ചായിരുന്നു പീഡനം. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വിവരമറിയുകയും വാടാനപ്പിള്ളി പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസിന്റെ വിചാരണ വേളയിൽ 16 സാക്ഷികളെ വിസ്തരിച്ചു. തുടർന്ന് ജസ്റ്റിസ് റീന ദാസാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അതേസമയം മറ്റൊരു പീഡനക്കേസിൽ പോക്സോ കേസ് പ്രതിയെ 5 വർഷവും ഒരു മാസവും കഠിന തടവിന് കോടതി ശിക്ഷിച്ചു. വടക്കാഞ്ചേരി പീഡനക്കേസിലെ ഒന്നാം പ്രതി ഷെമീറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ശിക്ഷിച്ചത്. അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ഉത്തരവ്.
Comments