മലപ്പുറം : മലപ്പുറം ജില്ലയിൽ അഞ്ചാം പനി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധത്തിനുള്ള കൂടുതൽ വാക്‌സിനുകൾ എത്തിച്ചു. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് വീടുകളിലെത്തി ബോധവത്കരണം നൽകുന്നുണ്ട്. രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് എത്തും.
ഏതൊക്കെ പ്രദേശങ്ങളിലാണ് കൂടുതൽ ബാധിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചും ഇതിന്റെ കാരണത്തെക്കുറിച്ചും കൃത്യമായ പഠനം നടത്തും. തുടർന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഏതൊക്കെ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും കൂടിക്കാഴ്ചയിൽ തീരുമാനിക്കും.
ജില്ലയിൽ 130 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമാക്കി. 7 മാസം മുതൽ 29 വയസ്സു വരെ പ്രായമുള്ളവർക്ക് ജില്ലയിൽ രോഗം ബാധിച്ചിട്ടുണ്ട്.
Comments