ന്യൂഡൽഹി: ഗർഭിണിയായ യുവതിയ്‌ക്ക് സഹായവുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള സുംവാലി ഗ്രാമവാസിയായ അതാരയെന്ന 30-കാരിയ്‌ക്കാണ് സൈന്യം സഹായവുമായെത്തിയത്. കഠിനമായ വയറുവേദനയെ തുടർന്ന് പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് സൈന്യം സഹായത്തിനായെത്തിയത്.
രണ്ട് മാസം ഗർഭിണിയാണ് അതാര. നിയന്ത്രണ രേഖയിൽ നിന്ന് ഏറെ ദൂരെയാണ് ആശുപത്രിയെന്നതിനാൽ എത്താൻ സമയം എടുക്കുമെന്ന് കണ്ടതോടെ നാട്ടുകാർ സൈനികരോട് ആശുപത്രിയിലെത്തിക്കാൻ സഹായം തേടുകയായിരുന്നു. തുടർന്ന് ആർമി മെഡിക്കൽ ടീം പ്രാഥമിക പരിശോധനകൾ നടത്തി വിശദ പരിശോധനയ്‌ക്ക് അയക്കുകയായിരുന്നു. സുംവാലിയിൽ നിന്ന് ചോട്ടാലിയിലെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. തുടർന്ന് സൈനിക വാഹനത്തിൽ യുവതിയെ ആശുപത്രിയിലെത്തിച്ചു.
ഇതിന് മുൻപും സമാനമായ സഹായങ്ങൾ സൈന്യം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയുള്ള സമയങ്ങളിൽ നിരവധി പേർക്കാണ് സൈനികർ സഹായം നൽകുന്നത്. നേരത്തെ പൂർണ ഗർഭിണിയെ ഇത്തരത്തിൽ സൈനികർ ചുമന്ന് ആശുപത്രിയിലെത്തിച്ചിരുന്നു
Comments