ദോഹ: ഖത്തറിൽ അട്ടിമറികൾ തുടരുന്നു. ഇത്തവണ ബെൽജിയമാണ് അട്ടിറിക്ക് ഇരയായത്. മൊറോക്കാ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫിഫ റാങ്കിങിൽ രണ്ടാമൻമാരായ ബെൽജിയത്തെ തോൽപ്പിച്ചത്. റാങ്കിങിൽ 22ാം സ്ഥാനത്താണ് മൊറോക്കോ. ഈഡൻ ഹസാർഡ്, തോർഗൻ ഹസാർഡ് കെവിൻ ഡി ബ്രൂയിൻ തുടങ്ങിയ പ്രഗൽഭർ അടങ്ങിയ നിരയാണ് ബെൽജിയം.
എഴുപത്തിമൂന്നാം മിനിട്ടിൽ അബ്ദൽ ഹമിദി സബിരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. മികച്ച ഫ്രീകിക്കിലൂടെയാണ് സബിരി ടീമിനെ മുന്നിലെത്തിച്ചത്. ഒന്നാംപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് മൊറോക്കോയുടെ ഹക്കിം സിയെച്ച് വലകുലുക്കിയെങ്കിലും വാർചെക്കിൽ പരാജയപ്പെട്ടു. ഗോൾ വീണശേഷം ബൽജിയം മൊറോക്കോയുടെ ഗോൾമുഖത്തേക്ക് ഇരമ്പിക്കയറി. പരിക്കിന്റെ പിടിയിൽപ്പെട്ട് റിസർവ് ബഞ്ചിലിരിപ്പായ റൊമേലു ലുകാകുവിനെ വരെ ബെൽജിയം പരീക്ഷിച്ചെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പട്ടു. ഇഞ്ചുറി ടൈമിന്റെ ണ്ടാം മിനിട്ടിലാണ് ബൽജിയത്തിന്റെ വിധി പൂർത്തിയായത്. സഖറിയ അബുഖാലാലിന്റെ വകയായിരുന്നു രണ്ടാം ഗോൾ. 1998ന് ശേഷം മൊറോക്കോയുടെ ലോകകപ്പിലെ ആദ്യ വിജയമാണിത്. ബെൽജിയത്തിന്റെ വെൽനസ് കോച്ച് മലയാളിയായ വിനയ് മേനോനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിനയ് മേനോനെയും ബെൽജിയം ടീമിനെയും ആശംസ അറിയിച്ചിരുന്നു.
Comments