കണ്ണൂർ: ആയിക്കരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു. 15 കാരനായ ആൺകുട്ടിയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒളിവിൽ പോയ കൂട്ടു പ്രതിയ്‌ക്കായുള്ള ഊർജ്ജിത അന്വേഷണത്തിലാണ് പോലീസ്.
കഞ്ചാവ് ബീഡി നൽകിയാണ് കുട്ടിയെ ഷെരീഫും സുഹൃത്ത് റഷാദും പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ അയൽവാസിയാണ് റഷാദ്. ഇയാളാണ് കുട്ടിയെ ലഹരി സംഘത്തിന്റെ വലയിലാക്കിയത്. കൊറോണ കാലത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി കുട്ടിയ്‌ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇതിലെ നമ്പർ കൈക്കലാക്കിയ റഷാദ് ലഹരി സംഘത്തിന് കൈമാറുകയായിരുന്നു.
ഇതിന് ശേഷം റഷാദ് കുട്ടിയെ പതുക്കെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽവെച്ചാണ് ഇവർ കുട്ടിയ്‌ക്ക് കഞ്ചാവ് നൽകുക. തുടർന്ന് ഉന്മാദാവസ്ഥയിൽ എത്തുന്ന കുട്ടിയെ ഇവർ പീഡനത്തിനും ഇരയാക്കാറുണ്ട്. പീഡനം സഹിക്കവയ്യാതെ ആയപ്പോൾ കുട്ടി വിവരം വീട്ടിൽ പറയുകയായിരുന്നു.
കുട്ടിയുടെ സഹായത്തോടെ തന്നെയാണ് പോലീസ് ഷെരീഫിനെ പിടികൂടിയത്. കുട്ടി പറഞ്ഞത് പ്രകാരം ആളൊഴിഞ്ഞ വീട്ടിൽ എത്തിയ ഷെരീഫിനെ വീടിന്റെ വാതിൽ ചവിട്ടി തുറന്നാണ് പിടികൂടിയത്.
Comments