ന്യൂഡൽഹി: നമീബിയയിൽ നിന്ന് മദ്ധ്യപ്രദേശിലെത്തിച്ച എല്ലാ ചീറ്റകളും പുതിയ ആവാസ മേഖലയിൽ നല്ലപോലെ പൊരുത്തപ്പെടുന്നുണ്ടെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. പുതിയ ചുറ്റുപാടിലേക്ക് തുറന്നുവിട്ട ചീറ്റകൾ ഊർജ്ജസ്വലതയോടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം സന്ദർശിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് അത്യധികം പ്രശസംനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുനോയിൽ സന്ദർശനം നടത്തിയതിന് ശേഷം ഗവേഷകരും ശാസ്ത്രജ്ഞരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘവുമായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
Held a review meeting with the team of researchers, scientists, forest officials in Kuno National Park today.
Happy to note all 8 Cheetahs are adapting well and the vision of PM Shri @narendramodi ji of turning an ecological wrong into ecological harmony is taking shape. pic.twitter.com/b06V6tZ0Xh
— Bhupender Yadav (@byadavbjp) December 11, 2022
ഇതുവരെ അഞ്ച് ചീറ്റകളെയാണ് ക്വാറന്റൈൻ കാലാവധി പൂർത്തിയായതിന് ശേഷം കുനോയിലെ പുതിയ ആവാസ മേഖലയിലേക്ക് തുറന്നിട്ടത്. ശേഷിക്കുന്ന മൂന്ന് ചീറ്റകളെ വൈകാതെ തുറന്നുവിടും.
ഇന്നത്തെ ഛത്തീസ്ഗഡിലുള്ള കൊറിയ ജില്ലയിലായിരുന്നു ഇന്ത്യയിലുണ്ടായിരുന്ന ഒടുവിലത്തെ ചീറ്റ ചത്തത്. 1947ലായിരുന്നു സംഭവം. തുടർന്ന് പ്രസ്തുത ഇനം ചീറ്റയ്‌ക്ക് വംശനാശം സംഭവിച്ചതായി 1952ൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ചരിത്ര സംഭവങ്ങൾക്ക് ശേഷം പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് 2022 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
Comments